ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ 26. 5 ടൺ പശുവിറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ബിജെപിക്കാരിയായ മേയർ മാലതി റായിക്കെതിരേ പ്രതിഷേധവുമായി ബജ്രംഗ് ദൾ പ്രവർത്തകർ.
മേയറുടെ വസതിയിലേക്കായിരുന്നു പ്രതിഷേധം. കന്നുകാലി കടത്തുകാരെ സംരക്ഷിക്കുന്ന മേയർ രാജിവയ്ക്കണമെന്ന് ബജ്രംഗ് ദൾ നേതാവ് അഭിജീത് സിംഗ് രാജ്പുത് ആവശ്യപ്പെട്ടു.
ഡിസംബർ 17ന് ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 26.5 ടൺ മാംസം പിടിച്ചെടുത്തിരുന്നു. പോത്തിറച്ചിയെന്നായിരുന്നു അവകാശവാദം.
സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, പിടിച്ചെടുത്തത് പശുവിന്റെയും കാളയുടെയും ഇറച്ചിയാണെന്നു തെളിഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണാചാർ മിശ്ര പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.